‘ഗായക പ്രേമികൾ ഒരുപാപാട് ഇഷ്ട്ടപ്പെടുന്ന
ഗായികയാണ് ശ്രേയ ഘോഷാല്‍. അതിൽ ആളുകളുടെ പ്രിയപ്പെട്ട ഗാനമാണ് ‘ ചിക്മി ചമ്മലെ ‘ എന്ന ഗാനം. എന്നാൽ താന്‍ പാടിയ പല ഗാനങ്ങളുടെയും വരികളെക്കുറിച്ച് തനിക്ക് ലജ്ജ തോന്നാറുണ്ടെന്നാണ് ഗായിക ശ്രേയ ഘോഷാല്‍ പറയുന്നത്. സഭ്യതയുടെ അതിര്‍വരമ്പിനോട് ചേര്‍ന്നുകിടക്കുന്ന പല ഗാനങ്ങളും താന്‍ ആലപിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ പോലും പാട്ടിന്റെ അര്‍ഥമറിയാതെ ഈ പാട്ടുകള്‍ പാടുന്നത് കണ്ടാണ് ഇതേക്കുറിച്ച് ഞാൻ കൂടുതല്‍ ബോധവതിയായത്. അവര്‍ ആ പാട്ടുകള്‍ക്കനുസരിച്ച് നൃത്തംചെയ്യുന്നു. കൂടാതെ നിങ്ങളുടെ പാട്ട് ഏറെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് വന്നു പറയുന്നു. അത് നിങ്ങള്‍ക്ക് വേണ്ടി ഞങ്ങൾ പാടിത്തരട്ടേയെന്ന് ചോദിക്കുന്നു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ ലജ്ജ തോന്നാറുണ്ടന്നും, അഞ്ചോ ആറോ വയസ്സുള്ള കുട്ടി ആ വരികള്‍ പാടുന്നത് അത്ര നല്ലതായി തോന്നുന്നില്ലെന്നുമാണ് ശ്രേയ ഘോഷാല്‍ പറയുന്നത്.
അതേസമയം, ഒരു സ്ത്രീയാണ് ഈ വരികള്‍ എഴുതിയിരുന്നതെങ്കില്‍ ഇത് കൂടുതല്‍ മനോഹരമായിരിക്കുമെന്നും ശ്രേയ കൂട്ടിച്ചേർത്തു. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് ഒരിക്കലും തെറ്റല്ല. പക്ഷേ, അത് എഴുതിയ രീതിയാണ് അതിൽ പ്രധാനം. ഒരു സ്ത്രീയാണ് ഇത് എഴുതിയിരുന്നതെങ്കില്‍ അത് കൂടുതല്‍ മനോഹരമാകുമായിരുന്നു. ഇതെല്ലാം കാഴ്ചപ്പാടിന്റെ വിഷയമായിട്ടാണ് കാണേണ്ടത്. സിനിമകളും സംഗീതവും മനുഷ്യരില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. ഏതെങ്കിലും ബ്ലോക്ബ്ലസ്റ്റര്‍ പാട്ടോ സിനിമയോ ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്യും. എന്നാല്‍, തനിക്ക് അത്തരം ചരിത്രത്തിന്റെ ഭാഗമാകാന്‍ താത്പര്യമില്ലെന്നുമാണ് ശ്രേയ ഘോഷാല്‍ പറഞ്ഞു.