മലയാള സിനിമ ഭരിക്കുന്ന ആ 15 പവർ ടീം അംഗങ്ങൾ ഇവരാണ് – സന്തോഷ് പണ്ഡിറ്റ്

Posted by

ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോട്ട് അടുത്തിടെ പുറത്തുവന്നിരുന്നു
എന്നാൽ ഇപ്പോൾ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് വന്നിരിക്കുന്നത്.

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കി പറഞ്ഞാല്‍ ഇത്രേയുള്ളൂ. കുറേ കാലമായി ഏതൊക്കെയോ നടിമാരെ, ഏതൊക്കെയോ നടന്മാരും, സംവിധായകരും, ഏതൊക്കെയോ ഷൂട്ടിങ് ലൊക്കേഷനിൽവച്ച്, എവിടയോക്കെയോ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പരാതി പെട്ടാൽ അവസരം നഷ്ടപ്പെടുമോ അല്ലെങ്കിൽ ജീവ ഭയം കാരണം ഇവർ ആരും സംഭവം പുറത്തു പറഞ്ഞില്ല. മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നു ട്ടോ..

  • ഉരുക്ക് സതീശൻ
  • ടിന്റു മോൻ എന്ന കോടീശ്വരൻ
  • ചിരഞ്ജീവി ഐപിഎസ്
  • ബ്രോക്കർ പ്രേമ ചന്ദ്രൻ
  • പവനായി
  • കൊപ്ര പ്രഭാകരൻ
  • അനന്തൻ നമ്പ്യാർ
  • മുണ്ടക്കൽ ശേഖരൻ
  • ഹൈദർ മരക്കാർ
  • കടയാടി ബേബി
  • കൊളപ്പുള്ളി അപ്പൻ
  • മോഹൻ തോമസ്
  • കീരിക്കാടൻ ജോസ്
  • ജോൺ ഹോനായി
  • കീലേരി അച്ചു

( പവർ ഗ്രൂപ്പിലുള്ളത് പേരും, അഡ്രസും, ആധാറും ഒന്നും ഇല്ലാത്ത 15 അദൃശ്യരായ മനുഷ്യന്മാരാണെന്ന് ആരും ഇനി പറയരുത് )
നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതൽ നടിമാർ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ.പക്ഷേ ആ പ്രമുഖ നടിമാർ കേസ് കൊടുക്കില്ല എന്നു പറയുന്നു. ഭൂരിഭാഗം സിനിമ സെറ്റിലും ലഹരി ഉപയോഗം വ്യാപകമാണെന്നും പറയുന്നുണ്ട്.നടിമാർ ഉറങ്ങിയോ, സുഖം നിദ്ര കിട്ടിയോ എന്ന് ഉറപ്പ് വരുത്താൻ ഏതെങ്കിലും പ്രമുഖ നടന്മാർ രാത്രിയിൽ വാതിൽ മുട്ടിയാൽ ചില നടിമാർ തെറ്റിദ്ധരിക്കുന്നു. ആ വാതിൽ മുട്ടലിന് പിന്നിൽ “കെയർ ആണ് കെയർ” എന്നു മനസ്സിലാക്കുന്നില്ല.. കേരളത്തിലെ സർവ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സര്ക്കാര് ഇടപെട്ട് ഉടനെ കമ്മിഷൻ വക്കണം. ഒരു കോടി രൂപയോളം ചെലവാക്കിയാണ് കമ്മിഷൻ തെളിവെടുപ്പ് നടത്തിയത്. മലയാള സിനിമയിലെ ‘മുല്ലപ്പെരിയാർ ഡാം’ എന്നാണ് ഹേമ കമ്മറ്റിയെ കുറിച്ച് പറയുന്നത്. ഈ റിപ്പോർട്ടിൽ മലയാളസിനിമയില്‍ ജീവിച്ചിരിക്കുന്ന എല്ലാ നടിമാരുമായിട്ടാണ് തെളിവെടുപ്പ് നടത്തിയത്.35 കൊല്ലം മുമ്പുള്ള കേസൊക്കെ എങ്ങനെ തെളിയിക്കും എന്നതിൽ ഒരു ധാരണയുമില്ല. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു